ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. പൊതു ജനാരോഗ്യ മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച നടന്ന ബിജെപിയുടെ വികാസ് രഥയാത്രക്കിടയിലായിരുന്നു സംഭവം. മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുങ്കോളിയിലെ ഗ്രാമത്തിലൂടെ യാത്ര പോകുമ്പോഴാണ് ചൊറിപ്പൊടി എറിഞ്ഞതെന്നാണ് വിവരം.
ചൊറിച്ചിൽ രൂക്ഷമായതിനെ തുടർന്ന് മന്ത്രി കുർത്ത ഊരിമാറ്റി കുപ്പിവെള്ളത്തിൽ കഴുകി. ചിലർ ഇത് റെക്കോർഡ് ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. രണ്ട് ദിവസം മുമ്പ് മറ്റൊരു വികാസ് രഥ് ഖണ്ട്വ ജില്ലയിലെ ഗോഹ്ലാരി ഗ്രാമത്തിലൂടെ നീങ്ങുമ്പോൾ വാഹനം റോഡിൽ കുടുങ്ങിയിരുന്നു. സംഭവം ബിജെപി പ്രവർത്തകർ തർക്കത്തിന് കാരണമായി. പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റർ റോഡ് പോലും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് വികാസ് യാത്ര നടത്തുന്നതെന്നും മുൻ സർപഞ്ച് എംഎൽഎയോട് ചോദിച്ചു.
രണ്ട് ദിവസം മുമ്പ് രഥ് ഖാണ്ഡവ ജില്ലയിലെ ഒരു ഗ്രാമത്തിലൂടെ യാത്ര നടത്തിയപ്പോൾ വാഹനം റോഡിൽ കുടുങ്ങിയിരുന്നു. യാത്ര നയിച്ചിരുന്ന ബിജെപി എംഎൽഎ ദേവേന്ദ്ര വർമയും ഗ്രാമത്തിലെ മുൻ സർപഞ്ച് തലവനും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസത്തിന് ഇത് വഴിവെച്ചു. ‘ഞങ്ങൾ കോൺഗ്രസിനെ മോശമായി കണക്കാക്കി. പക്ഷേ ബിജെപിയാണ് കോൺഗ്രസിനേക്കാൾ മോശമായത്. ഞങ്ങൾക്ക് നല്ലറോഡുകൾ വേണം. ഇല്ലെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യില്ല’ മുൻ സർപഞ്ച് പറഞ്ഞു.