ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. എം.പി. പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും അടക്കമുള്ള പെൺകുട്ടികൾ പരീക്ഷ എഴുതിയത്.
‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.ഹിജാബ് നിരോധന ഉത്തരവ് വന്നതിന് പിന്നാലെ രണ്ട് ആഴ്ചയോളം കോളേജിൽ പോയിരുന്നില്ല. എന്നാൽ നിയമം അനുസരിക്കാനാണ് മാതാപിതാക്കൾ പറഞ്ഞതെന്നും തബസ്സും ഇന്ത്യ ടുഡേയോട് പറഞ്ഞു.
എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ വിദ്യാഭ്യാസം ലഭിച്ചാൽ ഭാവിയിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരേ ശബ്ദിക്കാനാകുമെന്ന് മാതാപിതാക്കൾ പറഞ്ഞു തന്നു’ തബസ്സും പറഞ്ഞു.